ചെന്നൈയിൽ കനത്ത മഴ; വിമാനത്താവളം അടച്ചു

ചെന്നൈ: 2015 ൽ ചെന്നൈയിൽ നാശം വിതച്ച കൊടുംകാറ്റിനും മഴയ്ക്കുശേഷം വീണ്ടും ചെന്നൈയെ പിടിച്ചു കുലുക്കി കനത്ത മഴ . ഇന്നലെ തുടങ്ങിയ ശകതമായ മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു, വന്ദേഭാരത് അടക്കമുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ചുഴലിക്കാട് തീവ്രചുഴലിക്കാറ്റാകുമെന്നും റിപ്പോർട്ടുണ്ട്. താംബരം മേഖലയിൽ കുടുങ്ങിപ്പോയ 15ഓളം പേരെ ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘം രക്ഷപ്പെടുത്തി.

ചെന്നൈ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. മേഖലയിൽ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. താംബരം മേഖലയിലെ പീർക്കൻകരനൈ, പെരുങ്ങലത്തൂർ പ്രദേശങ്ങൾക്ക് സമീപത്താണ് രക്ഷാപ്രവർത്തനം നടന്നത്. മൈചോങ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് എടുക്കുമെന്ന കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഞായറാഴ്ച നേരത്തെ 100-ലധികം അംഗങ്ങളുള്ള സംസ്ഥാന ദുരന്തനിവാരണ സംഘം കാഞ്ചീപുരം ജില്ലയിൽ എത്തിയിരുന്നു.

ബംഗാൾ ഉൾക്കടലിൽ കാലാവസ്ഥാ പ്രവചന വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന്, ചെന്നൈ, കടലൂർ, എന്നൂർ തുറമുഖങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്