പുതിയ അണക്കെട്ട് വേണ്ടെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയാക്കണമെന്ന് ആവശ്യം — തലശ്ശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് റെയിൽപാതകൾക്ക് കേരളത്തിന്റെ സമ്മർദം തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നിർദേശം തമിഴ്നാട് തള്ളി. പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും നിലവിലെ അണക്കെട്ടിന് സുരക്ഷാപ്രശ്നമില്ലെന്നുമുള്ള മുൻ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ കൗൺസിൽ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും നിലപാട് ആവർത്തിച്ചത്. പുതിയ അണക്കെട്ട് നിർമിച്ചാൽ അതിൽനിന്നുള്ള മുഴുവൻ വെള്ളവും തമിഴ്നാടിന് നൽകാൻ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി…
വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് പരിസ്ഥിതി അനുമതി
നാല് വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇനി കേന്ദ്ര കാബിനറ്റ് അംഗീകാരം മാത്രം — ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാര പ്രതീക്ഷ തിരുവനന്തപുരം: നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചു. പദ്ധതിക്ക് ഇനി കേന്ദ്ര കാബിനറ്റിന്റെ അന്തിമ അംഗീകാരം കൂടി ലഭിച്ചാൽ നിർമാണ നടപടികളിലേക്ക് കടക്കാനാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള ചരക്ക് ഗതാഗതത്തിന് വേഗം കൂട്ടുന്നതോടൊപ്പം തലസ്ഥാന നഗരിയുടെ ഗതാഗത സമ്മർദം കുറയ്ക്കാനും പദ്ധതി നിർണായകമാകും. ഔട്ടർ റിങ് റോഡിന്റെ ഭാഗമായി ഇതുവരെ…
ഇ.എസ്.ഐ. ഡയറക്ടർ ബോർഡിൽ വീണ്ടും എൻ.കെ. പ്രേമചന്ദ്രൻ
ന്യൂഡൽഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.) ഡയറക്ടർ ബോർഡിലേക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ വീണ്ടും തെരഞ്ഞെടുത്തു. ലോക്സഭാംഗങ്ങളുടെ പ്രതിനിധിയായാണ് അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം ലോക്സഭാ കമ്മിറ്റി ബ്രാഞ്ച് നടത്തി. ഇ.എസ്.ഐ. കോർപ്പറേഷൻ ഡയറക്ടർ ബോർഡിലേക്ക് ലോക്സഭയിൽനിന്ന് രണ്ട് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ഇതിലേക്ക് മൂന്ന് പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഒരാൾ പത്രിക പിൻവലിക്കേണ്ട അവസാന തീയതിക്ക് മുമ്പായി പത്രിക പിൻവലിച്ചതോടെയാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെയും പ്രവീൺ ഖണ്ഡേൽവാളിനെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി…
അയോധ്യ രാമക്ഷേത്രത്തിൽ വൻ ഫണ്ട് തിരിമറി: 60 കിലോ വെള്ളി കട്ടകൾ കാണാതായതായി കണ്ടെത്തൽ; അന്വേഷണം ഊർമ്മിതം
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വഴിപാടുകളിലും ഫണ്ടുകളിലും വൻ ക്രമക്കേട് നടന്നതായുള്ള പരാതികളിൽ പുതിയ വെളിപ്പെടുത്തൽ. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങായ ‘പ്രാൺ പ്രതിഷ്ഠ’ സമയത്ത് ഭക്തർ സമർപ്പിച്ച 60 കിലോ ഗ്രാം വെള്ളി കട്ടകൾ കാണാതായതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഇവ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട യാതൊരുവിധ ഔദ്യോഗിക രേഖകളും ക്ഷേത്ര അധികൃതരുടെ പക്കലില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാം ലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്റെ അടിത്തറയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. കഴിഞ്ഞ…
കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ഉത്തരേന്ത്യൻ പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് (SHO) കോടതി നിർദേശം നൽകിയത്. താൻ ഇപ്പോൾ കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും, മധ്യപ്രദേശിലേക്ക് തിരികെ പോയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായേക്കുമെന്നും പെൺകുട്ടി കോടതിയെ ബോധിപ്പിച്ചു. പ്രായത്തെച്ചൊല്ലി തർക്കം; വ്യാജ സർട്ടിഫിക്കറ്റ് ആരോപണവുമായി കമ്മീഷൻ തനിക്ക് പ്രായപൂർത്തിയായെന്നാണ് പെൺകുട്ടി അവകാശപ്പെടുന്നത്. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന നിലപാടിലാണ് മധ്യപ്രദേശ് സർക്കാർ….
സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ഡൽഹിയിലെത്തി; കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ പ്രതിഷേധം
ന്യൂഡൽഹി: സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ഡൽഹിയിലെത്തി. അമേരിക്കയിൽ നിന്നും വിമാനമാർഗം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങും. നീറ്റ് (NEET) പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി ഉണ്ടായ ഗുരുതര വീഴ്ചകൾ മുൻനിർത്തി കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ശക്തമായ ആവശ്യവുമായാണ് സി.ജെ.പി തെരുവിലിറങ്ങുന്നത്. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ദേശീയ തലത്തിൽ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷാ നടത്തിപ്പിൽ രണ്ടുതവണയാണ് വലിയ രീതിയിലുള്ള വീഴ്ചകൾ…
ബിജെപി വിട്ട് കെ. അണ്ണാമലൈ; രാജിക്കത്ത് സ്വീകരിച്ചു, പുതിയ പാർട്ടി പ്രഖ്യാപനത്തിന് സാധ്യത
ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. അണ്ണാമലൈ സമർപ്പിച്ച അഞ്ചു പേജുള്ള രാജി അപേക്ഷ സ്വീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രസ്താവനയിലൂടെ ഔദ്യോഗികമായി അറിയിച്ചു. ബിജെപി വിടുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായി സംവദിക്കുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാജി അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര നേതൃത്വത്തിന്റെ വാർത്താക്കുറിപ്പ് പുറത്തുവന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിലെത്തിയ അണ്ണാമലൈ, ദേശീയ…
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ പോർട്ടൽ പ്രവർത്തനക്ഷമമായി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് തേടി
ന്യൂഡൽഹി: സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ദിവസങ്ങളായി പ്രതിസന്ധിയിലായിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ ഒടുവിൽ പ്രവർത്തനക്ഷമമായി. വെബ്സൈറ്റ് ഉടൻ ശരിയാകുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നീണ്ടത് ഇന്നലെ രാവിലെ മുതൽ അപേക്ഷിക്കാൻ കാത്തിരുന്ന നിരവധി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. ഓൺ സ്ക്രീൻ മാർക്കിംഗ് വഴിയുള്ള മൂല്യനിർണയത്തിനെതിരെ വ്യാപകമായ പരാതികളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് പോർട്ടലിന്റെ പ്രവർത്തനവും അവതാളത്തിലായത്. കഴിഞ്ഞ ദിവസങ്ങളിൽ സിബിഎസ്ഇ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം ഉണ്ടായതായി അധികൃതർ സമ്മതിച്ചിരുന്നു. വിഷയം കടുത്ത വിവാദമായതോടെ…
തമിഴ്നാട്ടിൽ മദ്യനിയന്ത്രണം കടുപ്പിക്കുന്നു: 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നതിന് വിലക്ക്; വിജയ്യുടെ ഉത്തരവിന് പിന്നാലെ കർശന നടപടിയുമായി ടാസ്മാക്
ചെന്നൈ : തമിഴ്നാട്ടിൽ മദ്യവിൽപ്പന നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ടാസ്മാക് കർശനമായ പുതിയ സർക്കുലർ പുറപ്പെടുവിച്ചു. പ്രായത്തിൽ സംശയം തോന്നുന്നവരോട് നിർബന്ധമായും തിരിച്ചറിയൽ രേഖ ആവശ്യപ്പെടണമെന്നും വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതിൽ വ്യക്തമാക്കുന്നു. ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമുള്ള 717 മദ്യശാലകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി. നിലവിൽ സംസ്ഥാനത്തുള്ള 4765 ഔട്ട്ലെറ്റുകളിൽ നിയമലംഘനം നടത്തുന്ന ഷോപ്പുകൾക്ക്…
തമിഴക രാഷ്ട്രീയത്തിൽ പുത്തൻ യുഗം: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണ്ണായകമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ച് നടൻ വിജയ് സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ രാഷ്ട്രീയ-സിനിമ മേഖലകളിലെ പ്രമുഖരും വിജയ്യുടെ കുടുംബാംഗങ്ങളും തമിഴക വെട്രി കഴകം (TVK) പ്രവർത്തകരും അടക്കം വൻ ജനസഞ്ചയമാണ് എത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ചടങ്ങിന് ശ്രദ്ധേയമായി. ഭരണത്തിലേക്ക് 120 എം.എൽ.എമാരുടെ പിന്തുണയോടെ…













