തിരുവനന്തപുരം : അറബിക്കടലിൽ മുങ്ങിയ എം.എസ്.സി – എൽസ 3 എന്ന കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ അപകടത്തിനെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം. മെയ് 25ന് അപകടത്തിൽപ്പെട്ട എം എസ് സി എല്‍സ 3 എന്ന ചരക്കുകപ്പലിന്റെ അവശിഷ്ടങ്ങൾ കാരണം തീരദേശ മലിനീകരണ സാധ്യത ഉയർന്ന സാഹചര്യത്തിലാണ് നടപടി.
കണ്ടെയ്നറുകൾ
കൊല്ലം കരുനാഗപ്പള്ളി, ചെറിയഴിക്കൽ, കുഴിത്തറ, ചവറ, ശക്തികുളങ്ങര, വർക്കല തിരുവനന്തപുരം കടലോര മേഖലകളിൽ അടിഞ്ഞിരുന്നു. കണ്ടെയ്നറുകൾ ഭൂരിഭാഗവും തുറന്ന നിലയിലായിരുന്നു. കാൽസ്യം കാർബേഡ് പോലുള്ള മാരക വസ്തുക്കൾ ചാക്കുകെട്ടുകളിൽ തീരത്ത്കെട്ടിക്കിടക്കുന്ന നിലയിലാണ്.