കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി എം ആർഷയുടെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവർത്തകരാണ് ചാൻസുലർ ഗോബാക്ക് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.
ഗവർണറെ കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല എന്നാണ് എസ്എഫ്ഐയുടെ തീരുമാനം . അതേസമയം എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പോലീസിന്റെ ശ്രമം വിജയിച്ചില്ല.
അതേസമയം സംസ്ഥാനത്തെ സര്‍വകലാശാല ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐ നേതൃത്വത്തിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 16 മുതൽ 18 വരെ കാലിക്കറ്റ് സർവ്വകലാശാല ഗസ്റ് ഹൗസിൽ താമസിക്കാനാണ് ഗവർണറുടെ തീരുമാനം. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ് ഹൗസിൽ താമസിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗവർണ്ണറെ ഒരു ക്യാമ്പസിലും കാല് കുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്ക് നേരെയുണ്ടായ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം അക്രമാസക്തമായിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.ഐപിസി 124 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 7 വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പാണിത്.രാഷ്ട്രപതിയേയോ ഗവർണ്ണറേയോ തടയുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്യുന്നതിനെതിരെയുള്ള ഗുരുതര വകുപ്പാണിത്. പൊലീസിന്റെ കൃതൃനിർവഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പാണ് ആദ്യം ചുമത്തിയത്. രാജ്ഭവന്റെ ഭാഗത്ത് നിന്ന് തന്നെ ഐപിസി124 വകുപ്പ് ചുമത്തണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് നടപടി. പാളയത്ത് ഗവർണ്ണറെ തടഞ്ഞ ഏഴുപേർക്കെതിയാണ് ഐപിസി 124 വകുപ്പ് ചുമത്തിയത്.