പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചു :കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം സംസ്കരിച്ചു

വയനാട് : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചർ പോളിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. ഉൾപ്പള്ളി സെന്റ് ജോർജ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
സർക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലാണ്
വയനാട്പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹം സംസ്കരിച്ചത് .

ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമായി പ്രതിഷേധക്കാർ നടത്തിയ ചർച്ചയിൽ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ തീരുമാനം.
10 ലക്ഷം രൂപ അടിയന്തര സഹായമായി ഉടൻ കൈമാറും. പോളിന്റെ ഭാര്യക്ക്‌ സ്ഥിര ജോലി സംബന്ധിച്ച് പത്ത്‌ ദിവസത്തിനകം തീരുമാനമാകും. മകളുടെ ഉന്നത വിദ്യാഭ്യാസത്തിലും തീരുമാനമായി. പോളിനെ കൊല്ലപ്പെടുത്തിയ ആനയെ ഐഡന്റിഫൈ ചെയ്യാൻ നടപടി.ആവശ്യമെങ്കിൽ മയക്കുവെടിവെച്ച്‌ പിടികൂടാനും ചർച്ചയിൽ തീരുമാനിച്ചു. ജില്ല കളക്ടറും ജനപ്രതിനിധികളും തമ്മിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.
നിലവിൽ ഇപ്പോഴും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആയിരക്കണക്കിന് പേരാണ് പ്രതിഷേധിച്ചെത്തിയത്.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്നും നാളെയും പുൽപ്പള്ളിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.