സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

എറണാകുളം : കുറുപ്പുംപടിയിൽ പത്തും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ മാതാവിനെ റിമാൻഡ് ചെയ്തു.
അമ്മയും ആൺ സുഹൃത്തും നിരന്തരം മദ്യം നൽകിയാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന നിർണായക വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടികളുടെ പിതാവ് മരണപ്പെട്ടതിനുശേഷം അമ്മയുമായി അടുത്ത ആൺ സുഹൃത്ത് ആഴ്ച അവസാനങ്ങളിൽ വീട്ടിലെത്തുമ്പോഴാണ് ക്രൂര പീഡനങ്ങൾ അരങ്ങേറിയത്.
പീഡനത്തിനിരയായ കുട്ടികൾ അമ്മയ്ക്കും തങ്ങളെ പീഡിപ്പിച്ച വിവരങ്ങൾ അറിയാമെന്ന് അധ്യാപികയോട് പറഞ്ഞിരുന്നു. ഈ നിർണായക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തുടർന്നാണ് കുട്ടികളുടെ മാതാവിനെ അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ പിതാവ് മരണപ്പെട്ടതിനുശേഷം മാതാവുമായി അടുത്ത പ്രതി രണ്ടു വർഷമായി കുട്ടികളെ ക്രൂര പീഡനത്തിന് ഇരയാക്കി വരികയായിരുന്നു.കൂടുതൽ സുഹൃത്തുക്കളെ വീട്ടിലേക്ക് എത്തിക്കണമെന്ന് കുട്ടികളോട് ഇയാൾ പറഞ്ഞിരുന്നു. ഇതിൽ ഭയപ്പെട്ട കുട്ടികൾ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ വിവരിച്ച് സഹപാഠികൾക്ക് കത്തെഴുതിയതോടെയാണ് കുട്ടികൾ നേരിട്ട പീഡന വിവരങ്ങൾ പുറത്തിറഞ്ഞത്.