2000 ലഹരി ഗുളികളുമായി നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി പിടിയിൽ

കൊല്ലം: മുണ്ടയ്ക്കൽ അമൃതക്കുളം കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവന്ന നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി എക്സൈസ് പിടിയിൽ. അച്ചു എന്ന വിപിൻ ദിലീപി (30)നെ ആണ് കൊല്ലം റേഞ്ച് ഇൻസ്‌പെക്ടർ പി. ശങ്കർ ന്റെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്. നിരോധിത മയക്കുമരുന്ന് ഗുളികകൾ വലിയ അളവിൽ വാങ്ങി വില്പനക്കായി കൊണ്ട് വരും വഴി ആണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 2000 ലഹരി ഗുളികകൾ പിടികൂടി.പിടികൂടിയ ഗുളികകൾക്ക് വിപണിയിൽ നാലുലക്ഷം രൂപ വിലവരും വിദേശത്തേക്ക് പോകാനുള്ള പണം സ്വരുപിക്കാൻ വേണ്ടിയായിരുന്നു ലഹരി കച്ചവടം നടത്തിയതെന്ന് എക്സസൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജി. ശ്രീകുമാർ, പ്രൈവന്റീവ് ഓഫീസർ ഷിഹാബുദീൻ, പ്രിവന്റ് ഓഫീസർ ഗ്രേഡ് ജ്യോതി. ടി. ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ, പ്രദീഷ്, ആസിഫ് അഹമ്മദ്‌, വനിതാ സിവിൽ എക്സൈസ് ഓഫീസർ രാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.