വേട്ടുതറയിൽ പുതിയ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചു : എൻ.കെ പ്രേമചന്ദ്രൻ എം.പി

കൊല്ലം : ദേശീയപാത 66 ല്‍ വേട്ടുതറയ്ക്ക് സമീപം ജോയിന്‍റ് ജംഗ്ഷനില്‍ അടിപ്പാത നിര്‍മ്മിക്കാന്‍ തീരുമാനമായതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. 35 കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. നിലവിലെ ദേശീയപാത നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കാത്തവിധം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന തരത്തില്‍ ജോയിന്‍റ് ജംഗ്ഷനിലാണ് പുതിയ അടിപ്പാത നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനുളളില്‍ നിലവിലെ ദേശീയപാതയുടെ നിര്‍മ്മാണത്തിനോടൊപ്പം അടിപ്പാതയുടെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കുന്നതിനാണ് പുതിയ കരാര്‍ നല്‍കുന്നത്.
ആദ്യം അടിപ്പാത അനുവദിച്ചത് വേട്ടുതറയില്‍ നിന്നും മാറിയായിരുന്നു. ജോയിന്‍റ് ജംഗ്ഷനിലേയ്ക്ക് അടിപ്പാത മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമായി ചേര്‍ന്ന് മന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയാണ്
അടിപ്പാത വേട്ടുതറയിലേക്ക് മാറ്റിയത്.
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ നിരന്തരമായ ഇടപെടലുകളേയും മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടത്തിയ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് 22.9 മീറ്റര്‍ വീതിയിലുളള പുതിയ ഒരു അടിപ്പാത കൂടി അനുവദിച്ചത്.