മലപ്പുറം :നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കേണ്ടതില്ലെന്ന് ധാരണ. ഇന്ന് ഉച്ചയ്ക്ക് കൂടിയ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് ഇന്ന് തന്നെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ലഭ്യമായ വിവരം.
അതേസമയം സീറ്റ് നിലനിർത്താൻ എൽഡിഎഫും, തിരിച്ചുപിടിക്കാൻ യുഡിഎഫും ഒരുപോലെ ശ്രമിക്കുകയാണ്. പിണറായി വിജയൻ ഭരണം അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കേണ്ടത് അനിവാര്യമായാണ് സിപിഎം നേതൃത്വം കണക്കാക്കുന്നത്. എന്നാൽ പുതിയ കെപിസിസി പ്രസിഡന്റ് ചാർജ് എടുത്തതിനുശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കേണ്ടത് യുഡിഎഫിന്റെയും ആവശ്യമാണ്. എൽഡിഎഫിനെ മണ്ഡലത്തിൽ പരാജയപ്പെടുത്തേണ്ടത് പി വി അൻവറിന്റെയും രാഷ്ട്രീയ നിലനിൽപ്പിന്റെ ആവശ്യം കൂടിയാണ്.
ഉടൻ തന്നെ കരുത്തരായ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് ഇരു മുന്നണികളും അറിയിച്ചിട്ടുണ്ട്.