ഭീതി പരത്തി കാട്ടാന വീണ്ടും ജനവാസ മേഖലയിൽ.

പാലക്കാട്‌ : കഞ്ചിക്കോട് ജനവാസ മേഖലയിൽ കാട്ടാന എത്തി. രണ്ടാഴ്ചയായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം.
പ്രദേശവാസികളുടെ കൃഷിയിടങ്ങൾ കാട്ടാന നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനയെ പടക്കം പൊട്ടിച്ചു കാട്ടിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങൾ വനപാലകരുടെ നേതൃത്വത്തിൽ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ധോനിയിൽ നിന്ന് കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ കാടുകയറ്റാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
എന്നാൽ പ്രദേശവാസികൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടികളിൽ പൂർണ്ണ തൃപ്തർ അല്ല. രണ്ടാഴ്ചയായി നിലയുറപ്പിച്ച കാട്ടാനയെ ഇതുവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കാട്ടിലേക്ക് തിരിക്കുക കഴിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് തങ്ങൾക്കുണ്ടായതെന്നും, വെടി പൊട്ടിച്ച് തുരത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കാട്ടാന തിരികെ വരുകയായിരുന്നുവെന്നും അവർ പറഞ്ഞു.