കൊച്ചി : മാനേജരെ മർദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ. വിപിനെതിരെ സിനിമാ മേഖലയിൽ നിന്നും നിരവധി പരാതികൾ ലഭിച്ചിരുന്നു . അതിൽ വ്യക്തത വരുത്താനാണ് അന്ന് കാർ പാർക്കിങ്ങിൽ വച്ച് സംസാരിച്ചതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വാക്ക് തർക്കം ഉണ്ടായെന്നും വിപിൻ കുമാറിന്റെ കൂളിംഗ് ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു എന്നത് സത്യമാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സിനിമാ റിവ്യൂമായി ബന്ധപ്പെട്ടല്ല തർക്കം ഉണ്ടായത്. തല്ലിയെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തുമെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.
മര്‍ദ്ദിച്ചെന്ന മാനേജര്‍ വിവിപിന്റെ പരാതിയിൽ നടന്‍ ഉണ്ണി മുകുന്ദനെതിരെ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്തിരുന്നു. കൊച്ചിയിലെ തന്റെ ഫ്‌ലാറ്റിലെത്തി മര്‍ദിച്ചു എന്നാണ് വിപിന്‍ കുമാര്‍ പരാതി നല്‍കിയത്.