തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ(80) അന്തരിച്ചു.
ന്യൂമോണിയെ തുടർന്ന് കൊൽക്കത്തയിൽ ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം.
ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ബുദ്ധദേവ് ഭട്ടാചാര്യ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആകർഷകനായി 16മത്തെ വയസ്സിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തത്.
1966-ൽ സി.പി.ഐ(എം) അംഗമായി പ്രവർത്തനം തുടങ്ങിയ ബുദ്ധദേവ് ഭട്ടാചാര്യ 1968-ൽ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാൾ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971-ൽ സി.പി.ഐ(എം) പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായും, തുടർന്ന് 1982-ൽ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1984-ൽ പശ്ചിമ കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 1985-ൽ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും 2000-ൽ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു. 1977-ൽ പശ്ചിമ ബംഗാളിൽ ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻസ് വകുപ്പ് മന്ത്രിയായി . 1987-ൽ ഇൻഫർമേഷൻ ആന്റ് കൾച്ചറൽ അഫലേഷ്യസ് മന്ത്രിയായി. തുടർന്ന് 1996-ൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 1999-ൽ ഉപ മുഖ്യമന്ത്രിയായ ഭട്ടാചാര്യ ജ്യോതി ബസുവിനു ശേഷം 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു.