ഗാസ നഗരത്തിലെ ഹമാസിന്റെ തുരങ്കങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം

[ad_1]

ടെല്‍ അവീവ്: ഗാസ നഗരത്തിലെ ഹമാസിന്റെ തുരങ്കങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം മുന്നേറുന്നു. ഇസ്രയേല്‍ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് കയറിയതായും, പ്രദേശം ഭരിക്കുന്ന ഭീകര സംഘടനയായ ഹമാസിനെതിരെ പിടിമുറുക്കിയതായും ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഗാസയിലെ ഹമാസിന്റെ വിശാലമായ തുരങ്ക ശൃംഖല കണ്ടെത്തി പ്രവര്‍ത്തനരഹിതമാക്കാന്‍ തുടങ്ങിയെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.

ഒരു മാസം പൂര്‍ത്തിയാക്കിയ യുദ്ധം ഹമാസ് ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ശക്തിയോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഓരോ മണിക്കൂറിലും ഇസ്രയേല്‍ സൈനികര്‍ ഭീകര സംഘത്തിന്മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മിഡില്‍ ഈസ്റ്റിലേക്ക് അപ്രതീക്ഷിത യാത്ര നടത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ദുരിതബാധിതരായ സാധാരണക്കാര്‍ക്ക് ഗാസയിലേക്ക് സഹായം എത്തിക്കാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് ടോക്കിയോയിലെ തന്റെ ജി 7 സഖ്യകക്ഷികളില്‍ നിന്ന് സമവായം തേടി.



[ad_2]