ധാക്ക : ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടിയുള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ വിട്ടുനിന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റുകളും നേടി ഹസീനയുടെ അവാമി ലീഗ്.
ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്.
ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത് തെരഞ്ഞെടുപ്പില്‍ പോളിങ് കുറച്ചു. 40 ശതമാനം മാത്രമാണ് വോട്ടിങ് ശതമാനം. 2018ലെ തിരഞ്ഞെടുപ്പില്‍ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്.
24 മന്ത്രിമാരും 19 സഹമന്ത്രിമാരും അടങ്ങുന്ന മന്ത്രിസഭ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്യും.കൂടുതലും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ്പുതിയ മന്ത്രിസഭ.