ചെന്നൈ : തമിഴ്നാട്ടിൽ മദ്യവിൽപ്പന നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ടാസ്മാക് കർശനമായ പുതിയ സർക്കുലർ പുറപ്പെടുവിച്ചു. പ്രായത്തിൽ സംശയം തോന്നുന്നവരോട് നിർബന്ധമായും തിരിച്ചറിയൽ രേഖ ആവശ്യപ്പെടണമെന്നും വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതിൽ വ്യക്തമാക്കുന്നു. ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമുള്ള 717 മദ്യശാലകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി. നിലവിൽ സംസ്ഥാനത്തുള്ള 4765 ഔട്ട്ലെറ്റുകളിൽ നിയമലംഘനം നടത്തുന്ന ഷോപ്പുകൾക്ക് താഴു വീഴുന്നത് വലിയ സ്വാഗതാർഹമായ നീക്കമായാണ് പൊതുസമൂഹം, പ്രത്യേകിച്ച് സ്ത്രീകൾ വിലയിരുത്തുന്നത്.

National



