തിരുവനന്തപുരം:കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ ആത്മഹത്യാ കേസ് സിബിഐ അന്വേഷിക്കും. നീതിതേടിയുള്ള കുടുംബത്തിന്റെ നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചാണ് ഒടുവിൽ കേസ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. നവീൻ ബാബുവിന്റെ ഭാര്യയും കുടുംബാംഗങ്ങളും മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
നേരത്തെ അധികാരത്തിലിരുന്ന സർക്കാർ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയും സിബിഐ അന്വേഷണം വേണ്ടെന്ന നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ കുടുംബത്തിന്റെ ശക്തമായ ആവശ്യവും കേസിന്റെ ഗൗരവവും കണക്കിലെടുത്ത് നിലവിലെ സർക്കാർ ഈ നിലപാട് തിരുത്തി കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

Kerala



