തിരുവനന്തപുരം: അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നതായി ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ഗുരുതര ആരോപണം. കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടി തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും, ആവശ്യങ്ങൾക്കായി വിളിച്ചാൽ ഉന്നത നേതാക്കൾ ഫോൺ പോലും എടുക്കാൻ കൂട്ടാക്കുന്നില്ലെന്നുമാണ് വിനോദിനി ആരോപിക്കുന്നത്. ‘പച്ചക്കുതിര’ മാസികയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന രൂക്ഷമായ വിമർശനങ്ങൾ അവർ ഉന്നയിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ നിലവിലെ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി. ഗോവിന്ദനെ ലക്ഷ്യംവെച്ചാണ് വിനോദിനിയുടെ വിമർശനങ്ങളെന്നാണ് സൂചന. കോടിയേരിക്ക് ശേഷം പാർട്ടിയിൽ ഉന്നത പദവികൾ വഹിക്കുന്നവർ ഫോൺ വിളിച്ചാൽ പ്രതികരിക്കാറില്ലെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

Kerala



