ദില്ലി : ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ ഇതിഹാസം രഘു റായ് (83) അന്തരിച്ചു. ഇന്ന് രാവിലെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം; സംസ്കാരം വൈകിട്ട് നാല് മണിക്ക് ലോധി മൈതാനത്ത് നടക്കും. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ ഭോപ്പാൽ വാതക ദുരന്തത്തിന്റെ നടുക്കുന്ന ചിത്രങ്ങളിലൂടെയും ഇന്ദിരാഗാന്ധി, മദർ തെരേസ തുടങ്ങിയ പ്രമുഖരുടെ ജീവിത മുഹൂർത്തങ്ങളിലൂടെയും അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധേയനായി. 1942-ൽ ജനിച്ച അദ്ദേഹം സിവിൽ എഞ്ചിനീയറിംഗ് ഉപേക്ഷിച്ചാണ് ഫോട്ടോഗ്രാഫിയിലേക്ക് എത്തിയത്. ലോകപ്രശസ്തമായ ‘മാഗ്നം ഫോട്ടോസിൽ’ അംഗമായ ആദ്യ ഇന്ത്യക്കാരനായ…
കമ്പത്ത് പടക്കനിർമ്മാണശാലയിൽ സ്ഫോടനം: രണ്ട് മരണം
തേനി: തമിഴ്‌നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു. കമ്പം സ്വദേശികളായ സൂര്യ, ദീനദയാനൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. പടക്ക നിർമ്മാണത്തോടൊപ്പം കച്ചവടവും നടന്നിരുന്ന സ്ഥാപനത്തിലാണ് ഇന്ന് രാവിലെ ദാരുണമായ അപകടമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി ഈ പടക്കശാല അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ ജോലി പുനരാരംഭിക്കാനായി സ്ഥാപനം തുറക്കുന്നതിനിടെയാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. അപകടസമയത്ത് നാല് പേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇതിൽ സൂര്യയും ദീനദയാനനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ…
തമിഴകം പോളിംഗ് ബൂത്തിലേക്ക്; പ്രീ-പോൾ സർവേകളിൽ ഡിഎംകെ-എഐഎഡിഎംകെ ഇഞ്ചോടിഞ്ച് പോരാട്ടം; നിർണ്ണായകമായി വിജയ്‌യുടെ ടിവികെ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഡിഎംകെയും എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അധികാരം നിലനിർത്താൻ ഡിഎംകെ കിണഞ്ഞു ശ്രമിക്കുമ്പോൾ, നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടിവികെ) സീമാന്റെ എൻടികെയും ഉയർത്തുന്ന വെല്ലുവിളി ഇരുമുന്നണികളെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നുണ്ട്. തന്തി ടിവി പുറത്തുവിട്ട പുതിയ അഭിപ്രായ സർവേ പ്രകാരം, ആകെയുള്ള 234 മണ്ഡലങ്ങളിൽ 84 സീറ്റുകളിൽ ഡിഎംകെയ്ക്കും 72 സീറ്റുകളിൽ എഐഎഡിഎംകെയ്ക്കും മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും, 77 മണ്ഡലങ്ങളിൽ കടുത്ത…
മാധ്യമപ്രവർത്ത കർക്കായി 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; പ്രഖ്യാപനങ്ങളുമായി ജെ.എം.എ (JMA)
നവി മുംബൈ: രാജ്യത്തെ മാധ്യമപ്രവർത്തകരുടെ ക്ഷേമവും തൊഴിൽ സുരക്ഷയും മുൻനിർത്തി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) നിർണ്ണായക പദ്ധതികൾ പ്രഖ്യാപിച്ചു. നവി മുംബൈയിൽ നടന്ന സംഘടനയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണ യോഗത്തിലാണ് ദേശീയതലത്തിൽ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്. സംഘടനയിലെ അംഗങ്ങളായ എല്ലാ മാധ്യമപ്രവർത്തകർക്കും 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും എന്നതാണ് പ്രധാന പ്രഖ്യാപനം. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു സുരക്ഷാകവചമായി ഈ പദ്ധതി മാറും. മാധ്യമപ്രവർത്തകരുടെ…
വിരുദുനഗർ പടക്കശാല സ്ഫോടനം: മരണസംഖ്യ 24 ആയി; 4 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല
വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണിത്. അപകടത്തിൽ മരിച്ച 20 പേരെ ഇതുവരെ തിരിച്ചറിഞ്ഞതായും ബാക്കി 4 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദ്ദേശം നൽകി. മധുര, തിരുനെൽവേലി മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടെ 14 അംഗ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം…
ലോക്സഭയിൽ നാടകീയ നീക്കങ്ങൾ; മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, വനിതാ സംവരണ ബിൽ പരാജയപ്പെട്ടു
ന്യൂഡൽഹി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്ന 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. വനിതാ സംവരണം നടപ്പിലാക്കുന്നതിനായി ലോക്സഭാ സീറ്റുകൾ 850 ആയി ഉയർത്താനുള്ള സർക്കാർ നീക്കത്തിനാണ് സഭയിൽ തിരിച്ചടിയേറ്റത്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സമാഹരിക്കാൻ സർക്കാരിന് കഴിയാതെ പോയതോടെ ബിൽ തള്ളി. വോട്ടെടുപ്പിൽ സംഭവിച്ചത് വെള്ളിയാഴ്ച വൈകിട്ട് നടന്ന വോട്ടെടുപ്പിൽ സഭയിൽ ഹാജരുണ്ടായിരുന്ന 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ…
പ്രതിപക്ഷ പ്രതിഷേധം വോട്ടെടുപ്പിൽ തള്ളി; ലോക്സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: പാർലമെന്റിൽ അരങ്ങേറിയ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം ഒന്നടങ്കം എതിർത്തതോടെ സ്പീക്കർ വോട്ടെടുപ്പ് നിർദേശിക്കുകയായിരുന്നു. വോട്ടെടുപ്പിൽ 251 പേർ ബിൽ അവതരണത്തെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു. ബിൽ അവതരണ ഘട്ടത്തിൽ തന്നെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയത്. ഫെഡറൽ തത്വങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് ഈ ബില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കെ.സി. വേണുഗോപാൽ…
വനിതാ സംവരണ ബില്ലിൽ സഭ കത്തുന്നു; ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത വാക്പോര്. സഭാനടപടികൾ ആരംഭിച്ചത് മുതൽ ബില്ലിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഡി.എം.കെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധത്തിനെത്തിയത്. അന്തരിച്ച പ്രശസ്ത ഗായിക ആശാ ഭോസ്‌ലേക്കും മുൻ അംഗങ്ങൾക്കും ആദരാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് ബില്ലിനെച്ചൊല്ലിയുള്ള തർക്കം സഭയിൽ ഉടലെടുത്തത്. ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കം: കെ.സി. വേണുഗോപാൽ ബിൽ അവതരിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ കെ.സി. വേണുഗോപാൽ എം.പി ശക്തമായി എതിർത്തു. ഫെഡറൽ…
മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ പോര് മുറുകുന്നു; കെ.സി – സതീശൻ പക്ഷങ്ങൾ നേർക്കുനേർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദം ശക്തമാകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ പക്ഷങ്ങൾ തമ്മിലുള്ള പോര് ബോധപൂർവമാണെന്നാണ് രാഷ്ട്രീയ നിരീക്ഷണം. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് പിന്നാലെ കൂടുതൽ നേതാക്കൾ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് രംഗത്തെത്തിയത് കൃത്യമായ പ്ലാനിംഗിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. എം.പിമാരുടെ പിന്തുണ ഉറപ്പാക്കാനും ഘടകകക്ഷികളെ ഒപ്പം നിർത്താനുമുള്ള നീക്കങ്ങൾ കെ.സി പക്ഷം സജീവമാക്കിയിട്ടുണ്ട്. എന്നാൽ, കെ.സി. വേണുഗോപാലിനെ ഉയർത്തിക്കാട്ടുന്നതിനെ പ്രതിരോധിക്കാൻ വി.ഡി. സതീശൻ പക്ഷവും ആസൂത്രിതമായ…
മലേഗാവ് കേസിൽ കുറ്റവിമുക്തനായ കേണൽ പുരോഹിതിന് ബ്രിഗേഡിയർ പദവി; സ്ഥാനക്കയറ്റത്തിന് സൈന്യത്തിന്റെ പച്ചക്കൊടി
ന്യൂഡൽഹി:മലേഗാവ് സ്ഫോടനക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ലെഫ്റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. ദീർഘകാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ തന്റെ ഔദ്യോഗിക പദവികൾ തിരികെ ലഭിക്കണമെന്ന പുരോഹിതിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സൈന്യത്തിന്റെ ഈ സുപ്രധാന നീക്കം. സായുധ സേനാ ട്രൈബ്യൂണലിന്റെ (AFT) ഇടപെടലാണ് പുരോഹിതിന് അനുകൂലമായ വഴിത്തിരിവുണ്ടാക്കിയത്. 2026 മാർച്ച് 31-ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ വിരമിക്കൽ നടപടികൾ ട്രൈബ്യൂണൽ നേരത്തെ സ്റ്റേ ചെയ്തിരുന്നു. മലേഗാവ് കേസിലെ വിചാരണ തന്റെ കരിയറിനെ പ്രതികൂലമായി…













