തിരുവനന്തപുരം:സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസുകൾ വരെയുള്ള അധികാര കേന്ദ്രങ്ങളിൽ വൻ അഴിച്ചുപണിക്ക് തുടക്കമായി. പുതിയ മുഖ്യമന്ത്രിയും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുൻപ് തന്നെ സുപ്രധാന വകുപ്പുകളിലെ തന്ത്രപ്രധാന തസ്തികകൾ പിടിച്ചെടുക്കാൻ യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ നീക്കം സജീവമാക്കി. ഇതോടെ കഴിഞ്ഞ എട്ട് വർഷമായി നിലനിന്നിരുന്ന എൻജിഒ യൂണിയന്റെ ആധിപത്യത്തിന് അന്ത്യം കുറിക്കാനാണ് എൻജിഒ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെ ശ്രമം. സമ്മർദ്ദത്തിൽ ഉദ്യോഗസ്ഥർ; അഡീഷണൽ ഡയറക്ടർ അവധിയിൽ തദ്ദേശഭരണം, റവന്യൂ, വിദ്യാഭ്യാസം,…
മന്ത്രിസഭാ രൂപീകരണം: കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം വൈകും; മാനദണ്ഡം മെറിറ്റ് മാത്രമെന്ന് ഹൈക്കമാൻഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുമ്പോഴും, കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം വൈകുമെന്ന് സൂചന. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരുമായിരിക്കും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുക. മന്ത്രിമാരെ തീരുമാനിക്കുമ്പോൾ ഗ്രൂപ്പ് താല്പര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും ‘മെറിറ്റ്’ മാത്രമായിരിക്കണം ഏക മാനദണ്ഡമെന്നും രാഹുൽ ഗാന്ധി കർശന നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുത്ത ശേഷം മാത്രമേ മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ പാർട്ടിയിൽ നടക്കുകയുള്ളൂ. ഗ്രൂപ്പുകൾക്കിടയിൽ പോര് മുറുകുന്നു…
ടി.വി.കെ സർക്കാർ അധികാരത്തിലേക്ക്; ജോസഫ് സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
ചെന്നൈ :തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഭരണമാറ്റത്തിന് വഴിതെളിയുന്നു. ടി.വി.കെ നേതാവ് ജോസഫ് സ്റ്റാലിൻ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ. സർക്കാർ രൂപീകരണത്തിനുള്ള അനുമതി തേടി അദ്ദേഹം ഗവർണർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. ഗവർണറുടെ മറുപടി ലഭിക്കുന്നതോടെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. പുതിയ സർക്കാർ രൂപീകരണത്തിന് തമിഴ്നാട് കോൺഗ്രസ് സംസ്ഥാന നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ചില കർശന ഉപാധികളോടെയാണ് ഈ പിന്തുണ. രണ്ട് മന്ത്രിസ്ഥാനങ്ങളും ഒരു കോർപ്പറേഷൻ ചെയർമാൻ സ്ഥാനവുമാണ്…
ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു
തിരുവനന്തപുരം : ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം സ്ഥാനം ഒഴിഞ്ഞു. കിഫ്ബിയുടെ രൂപീകരണം മുതൽ സിഇഒ പദവിയിലിരുന്ന അദ്ദേഹം, ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷവും ക്യാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായും കിഫ്ബി അമരക്കാരനായും തുടർന്നു വരികയായിരുന്നു. സിഎജി റിപ്പോർട്ടിലെ വിമർശനങ്ങൾ, ഉദ്യോഗസ്ഥ തലത്തിലെ എതിർപ്പുകൾ, പ്രതിപക്ഷ ആരോപണങ്ങൾ എന്നിവയ്ക്കിടയിലും അന്നത്തെ മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. നിലവിൽ അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് കിഫ്ബിയുടെ താത്കാലിക ചുമതല കൈമാറിയിരിക്കുന്നത്. യുഡിഎഫ് സർക്കാർ…
തിരിച്ചടികൾ പോരാട്ടങ്ങളുടെ അവസാനമല്ല; കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരെ തീഷ്ണമായ സമരം വേണം: പി. ജയരാജൻ
കണ്ണൂർ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് പാർട്ടി നേതാവ് പി. ജയരാജൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ത്യാഗഭരിതമായ സമരചരിത്രമുണ്ടെന്നും പാർലമെന്റിലെ അംഗബലം നോക്കിയല്ല ഇടതുപക്ഷത്തിന്റെ സ്വാധീനം വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരെ വരുംദിവസങ്ങളിൽ ശക്തമായ പോരാട്ടങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ കർഷകർ ചെറുത്തുതോൽപ്പിച്ചത് ഇടതുപക്ഷത്തിന് പാർലമെന്റിലുള്ള അംഗബലം കൊണ്ടല്ലെന്ന് ജയരാജൻ ഓർമ്മിപ്പിച്ചു. നോയിഡയിലുൾപ്പെടെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലെ ഐതിഹാസികമായ…
ഇടതുകോട്ടകൾ തകർന്നു; കേരളത്തിൽ യുഡിഎഫ് തരംഗം, ഭരണമാറ്റം ഉറപ്പായി
തിരുവനന്തപുരം: കേരളത്തിൽ ഇടതുകോട്ടകളെ നിഷ്പ്രഭമാക്കി യുഡിഎഫിന്റെ വൻ മുന്നേറ്റം. 140 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 97-ഓളം സീറ്റുകളിൽ വ്യക്തമായ ലീഡുയർത്തി യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുകയാണ്. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ജനവിധി പ്രതിപക്ഷത്തിന് അനുകൂലമായി മാറുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം ദൃശ്യമാകുന്നത്. സിപിഎം കോട്ടകളിൽ വിള്ളൽ സിപിഎമ്മിന്റെ ഉരുക്കുകോട്ടകളായ കണ്ണൂരിലും കോഴിക്കോട്ടും ഇത്തവണ അപ്രതീക്ഷിത തിരിച്ചടികളാണ് എൽഡിഎഫിന് നേരിടേണ്ടി വന്നത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത പോരാട്ടത്തിനൊടുവിൽ ലീഡ് നിലനിർത്തുന്നുണ്ടെങ്കിലും, മന്ത്രിമാരടക്കമുള്ള…
കൊല്ലത്ത് അപ്രതീക്ഷിത മുന്നേറ്റവുമായി യുഡിഎഫ്; എട്ടിടത്തും ലീഡ്, സ്തംഭിച്ചു എൽഡിഎഫ് കേന്ദ്രങ്ങൾ
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കൊല്ലം ജില്ലയിൽ ഇടതുകോട്ടകളെ വിറപ്പിച്ചുക്കൊണ്ട് യുഡിഎഫിന്റെ വൻ മുന്നേറ്റം. ആദ്യ രണ്ട് റൗണ്ടുകൾ പിന്നിടുമ്പോൾ ജില്ലയിലെ 11 മണ്ഡലങ്ങളിൽ എട്ടിടത്തും യുഡിഎഫ് സ്ഥാനാർത്ഥികളാണ് മുന്നിട്ടുനിൽക്കുന്നത്. പരമ്പരാഗതമായി എൽഡിഎഫിനെ തുണയ്ക്കുന്ന ജില്ലയിൽ വോട്ടെണ്ണലിന്റെ തുടക്കത്തിലുണ്ടായ ഈ മുന്നേറ്റം സിപിഎം കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. നിലവിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് നിലനിർത്താനാവുന്നത്. ചാത്തന്നൂർ, പുനലൂർ, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിലുള്ളത്. ഇതിൽ തന്നെയും ഭൂരിപക്ഷം വളരെ നേരിയതാണെന്നത് ഇടത്…
എൻ. പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി; എട്ടാം തവണയും കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെതിരെ സർക്കാർ വീണ്ടും അച്ചടക്ക നടപടി ആരംഭിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനും സർക്കാർ നിലപാടുകളെ വിമർശിച്ചതിനുമാണ് പുതിയ നടപടി. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച നോട്ടീസ് പ്രശാന്തിന് നൽകി. ഇതോടെ, സർവീസ് ജീവിതത്തിൽ എട്ടാം തവണയാണ് അദ്ദേഹം അച്ചടക്ക നടപടി നേരിടുന്നത്. നിലവിൽ സസ്പെൻഷനിൽ കഴിയുന്ന പ്രശാന്തിന്റെ നടപടികൾ പുനഃപരിശോധിക്കാൻ റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പുതിയ സംഭവവികാസം. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സോഷ്യൽ മീഡിയയിലൂടെ കടുത്ത…
ശബരിമല സ്വർണ്ണ മോഷണം വഴിത്തിരിവിൽ : സ്വർണ്ണം ഇതര സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ
തിരുവനന്തപുരം :ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ നവീകരണ പ്രവർത്തനങ്ങൾക്കും കൊടിമരം പൂശുന്നതിനുമായി ഉപയോഗിച്ചെന്ന നിർണ്ണായക മൊഴി പുറത്ത്. കേസിൽ പ്രതിയായ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നൽകിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ, സ്മാർട്ട് ക്രിയേഷൻസ് സ്വർണ്ണം പൂശിയ തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന ആരംഭിച്ചു കഴിഞ്ഞു. സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ അശാസ്ത്രീയമായാണ് നടന്നതെന്ന് കണ്ടെത്തിയ അന്വേഷണ സംഘം, ഇതിനായി…
കഴക്കൂട്ടത്ത് പെൺവാണിഭ സംഘം പിടിയിൽ; രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടുപേർ കസ്റ്റഡിയിൽ
കഴക്കൂട്ടം: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങിയ രണ്ട് ബംഗ്ലാദേശി യുവതികളും ഇവർക്കൊപ്പം പെൺവാണിഭ സംഘത്തിൽപ്പെട്ട ആറുപേരും കഴക്കൂട്ടത്ത് പോലീസ് പിടിയിലായി. ബംഗ്ലാദേശ് സ്വദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സഹായത്തോടെ കഴക്കൂട്ടം പോലീസ് പിടികൂടിയത്. യുവതികളെ കൂടാതെ സംഘത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സ്വദേശി സുധീപ്, കർണാടക സ്വദേശി ഡാനിയൽ, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാൾ സ്വദേശി മൗസ്മി ബിസ്വാൾ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാര്യവട്ടം മേനല്ലൂരിൽ രണ്ടാഴ്ച…













