തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. സ്പോൺസറെ തിരഞ്ഞെടുക്കുന്നതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നും സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അർജന്റീന ടീം കേരളത്തിലെത്തുമെന്ന സ്പോൺസറുടെ വാഗ്ദാനത്തിന് ആധികാരിക രേഖകളുടെ പിൻബലമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. അർജന്റീന ടീം കേരളത്തിൽ മത്സരിക്കണമെങ്കിൽ ഫിഫ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നിർബന്ധിത നടപടികളും ഇന്ത്യൻ ഫുട്ബോൾ…
എം.സി. റോഡിലെ ഹോട്ടലുകളിൽ പരിശോധന; 50 കിലോ പഴകിയ മത്സ്യം പിടികൂടി
അടൂർ: എം.സി. റോഡിലെ പ്രധാന ഫുഡ് സ്പോട്ടായ അടൂർ ബൈപാസിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളും പിടികൂടി. ഓലപ്പന്തൽ, അമ്മച്ചിക്കട, ഡിങ്കന്റെ തട്ടുകട, സൺറൈസ്, എസ്.എൻ., രാജധാനി തുടങ്ങിയ ഹോട്ടലുകളിലായിരുന്നു പരിശോധന. ഹോട്ടലുകളിൽ പാചകത്തിനായി സൂക്ഷിച്ചിരുന്ന 50 കിലോയോളം പഴകിയ മത്സ്യവും പിടികൂടി നശിപ്പിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
നവജാത ശിശുവിനെ കണ്ണൂരിലെ ദമ്പതികൾക്ക് വിറ്റതായി മൊഴി
കോട്ടയം: നവജാത ശിശുക്കളെ വിൽപ്പന നടത്തിയ കേസിൽ അറസ്റ്റിലായവർ കണ്ണൂർ ചക്കരക്കല്ലിലെ ദമ്പതികൾക്ക് കുഞ്ഞിനെ വിറ്റതായി ഈരാറ്റുപേട്ട പോലീസിന് മൊഴി. സംഭവത്തിൽ ചക്കരക്കല്ല് പോലീസ് കേസെടുത്തു. വാഗമൺ സ്വദേശി കെ.എസ്. അർജുൻ, സഹോദരീഭർത്താവ് മുപ്പിലിരാജ, ഇയാളുടെ ഭാര്യ അപർണ, പരവൂർ സ്വദേശി അനീന തസ്നി എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ കൊല്ലത്ത് വിൽപ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. തീക്കോയിയിലെ വാടകവീട്ടിൽ ഗർഭിണികളെ എത്തിച്ച് പ്രസവിക്കുന്ന കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഘത്തിൽ കൂടുതൽ…
തൊഴിലാളികളെ ബന്ദികളാക്കി കവർച്ച; നാല് പ്രതികൾ പിടിയിൽ
കോട്ടയം: ഏറ്റുമാനൂർ പേരൂരിനടുത്ത് അന്യസംസ്ഥാന തൊഴിലാളികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ നാല് പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം പശ്ചിമബംഗാൾ സ്വദേശി ബകീർ മണ്ടോൾ, വേളൂർ സ്വദേശി മിഥിൽരാജ് എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. ശനിയാഴ്ച അർധരാത്രിയിലാണ് പൂവത്തുംമൂട്ടിലെ തൊഴിലാളി ക്യാമ്പിൽ കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ 15 അംഗ സംഘം ക്യാമ്പിലുണ്ടായിരുന്ന 33 തൊഴിലാളികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി…







