കാഠ്മണ്ഡു: നേപ്പാളിലെ രസുവ ജില്ലയിൽ ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. അതിർത്തി ഗ്രാമങ്ങളായ തിമൂരും ശ്യാബ്രുബെസിയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പ്രളയം വൻ ദുരന്തം വിതച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് ഭോട്ടെ കോശി, തൃശൂലി നദികളിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്ന് ശക്തമായ ഒഴുക്കുണ്ടായത്. ടിബറ്റിലെ ഹിമാലയൻ മേഖലയിൽ മഞ്ഞുരുകിയതോ ഹിമതടാകം പൊട്ടിയതോ ആകാം അപ്രതീക്ഷിത പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുത്തിയൊലിച്ചെത്തിയ വെള്ളത്തിലും ചെളിയിലും നിരവധി പേർ അകപ്പെട്ടതായും നൂറുകണക്കിന് ആളുകളെ കാണാതായതായും…




