തമിഴക രാഷ്ട്രീയത്തിൽ പുത്തൻ യുഗം: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
National

തമിഴക രാഷ്ട്രീയത്തിൽ പുത്തൻ യുഗം: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Spread the love

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ നിർണ്ണായകമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ച് നടൻ വിജയ് സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ രാഷ്ട്രീയ-സിനിമ മേഖലകളിലെ പ്രമുഖരും വിജയ്‌യുടെ കുടുംബാംഗങ്ങളും തമിഴക വെട്രി കഴകം (TVK) പ്രവർത്തകരും അടക്കം വൻ ജനസഞ്ചയമാണ് എത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ചടങ്ങിന് ശ്രദ്ധേയമായി.

ഭരണത്തിലേക്ക് 120 എം.എൽ.എമാരുടെ പിന്തുണയോടെ

120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രിയോടൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോൺഗ്രസ് എം.എൽ.എമാരുടെ മന്ത്രിസഭാ പ്രവേശനം വിശ്വാസവോട്ടിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ. പുതുതായി അധികാരമേറ്റ മന്ത്രിസഭയിലെ ഏറ്റവും വലിയ പ്രത്യേകത 29 വയസ്സുകാരിയായ സെൽവി എസ്. കീർത്തനയാണ്. ശിവകാശിയിൽ നിന്നുള്ള എം.എൽ.എയായ കീർത്തന, മുൻപ് പൊളിറ്റിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന ഖ്യാതിയും കീർത്തനയ്ക്ക് സ്വന്തമായി.

വിജയ് മന്ത്രിസഭയിലെ കരുത്തർ:

വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തിയാണ് വിജയ് തന്റെ ടീമിനെ സജ്ജമാക്കിയിരിക്കുന്നത്.

എൻ ആനന്ദ്: പുതുച്ചേരിയിലെ മുൻ കോൺഗ്രസ് എം.എൽ.എയും വിജയ് മക്കൾ ഇയക്കത്തിന്റെ മുൻ ഭാരവാഹിയുമായ ആനന്ദ്, പാർട്ടിയിലെ രണ്ടാമനായി അറിയപ്പെടുന്നു. ടി. നഗറിൽ നിന്നാണ് അദ്ദേഹം സഭയിലെത്തിയത്.

കെ.എ. സെങ്കോട്ടയ്യൻ: പത്താം തവണയും നിയമസഭയിലെത്തുന്ന സെങ്കോട്ടയ്യൻ മുൻ എ.ഐ.എ.ഡി.എം.കെ നേതാവാണ്. ജയലളിതയുടെയും ഇ.പി.എസിന്റെയും മന്ത്രിസഭകളിൽ അംഗമായിരുന്ന അദ്ദേഹം 2025-ലാണ് ടി.വി.കെയിൽ ചേർന്നത്.

കെ.ജി. അരുൺരാജ്‌: മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥനായ അരുൺരാജ് പാർട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിലും പ്രചാരണത്തിലും നിർണ്ണായക പങ്കുവഹിച്ചു.

ആധവ് അർജുന: പെരമ്പൂരിലെ വിജയത്തിന് പിന്നിലെ സൂത്രധാരൻ. 2025-ൽ വി.സി.കെയിൽ നിന്നാണ് അദ്ദേഹം പാർട്ടിയിലെത്തിയത്.

പി. വെങ്കട്ടരമണൻ: പാർട്ടിയുടെ ട്രഷററായ ഇദ്ദേഹം ഏറെ കാലമായി വിജയ്‌യുടെ വിശ്വസ്തനാണ്.

രാജ്‌മോഹൻ: എഗ്മോറിൽ നിന്നുള്ള എം.എൽ.എയും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ രാജ്‌മോഹൻ ദളിത് വിഭാഗത്തിന്റെ പ്രധാന പ്രതിനിധിയായി മന്ത്രിസഭയിലുണ്ട്.

സി.ടി.ആർ നിർമൽകുമാർ: ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ എന്നീ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ടി.വി.കെയുടെ ഡിജിറ്റൽ വിപ്ലവത്തിന്റെ അമരക്കാരനാണ്.
ഡോ. കെ.ടി. പ്രഭു: കാരൈക്കുടിയിൽ നിന്ന് അട്ടിമറി വിജയം നേടിയ ദന്തരോഗ വിദഗ്ധനായ പ്രഭു, പാർട്ടിയുടെ ശിവഗംഗ ജില്ലാ സെക്രട്ടറിയാണ്.
പുതിയ സർക്കാരിന്റെ നയങ്ങളും വിശ്വാസവോട്ടിന് ശേഷമുള്ള മന്ത്രിസഭാ വിപുലീകരണവും ഉറ്റുനോക്കുകയാണ് തമിഴ് മക്കൾ.

10/05/2026
June 2026
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

    ABOUT

      Lokpal Media is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9744078923
    Email : mail@lokpalmedia.com
    Address : SHAJNAVAS BUILDING, CHADAYAMANGALAM, KOLLAM 691534