തിരുവനന്തപുരം :സംസ്ഥാന രാഷ്ട്രീയത്തെ അനിശ്ചിതത്വത്തിലാക്കിയ അഞ്ചു ദിവസങ്ങൾക്ക് ശേഷം, കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടലിനെത്തുടർന്ന് നിർണ്ണായകമായ ചർച്ചകൾ നടന്നു. ഇതിനു പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ നേതൃത്വത്തിൽ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. ജോസഫ് എന്നിവർ സംയുക്തമായി മാധ്യമപ്രവർത്തകരെ കണ്ടു. നേതാക്കൾക്ക് വേണ്ടി പ്രവർത്തകർ തെരുവിൽ ഇറങ്ങുന്നതിനെയും ഗ്രൂപ്പ് തിരിച്ചുള്ള പ്രകടനങ്ങളെയും യോഗം ഗൗരവമായി വിലയിരുത്തി. വി.ഡി. സതീശന്റെ നിലപാട് പാർട്ടിയിൽ ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ ഒട്ടും ശരിയല്ലെന്ന് പ്രതിപക്ഷ…
ബംഗാളിൽ ചരിത്രം കുറിച്ച് ബിജെപി; സുുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അസാധ്യമെന്നു കരുതിയ അട്ടിമറി വിജയം യാഥാർത്ഥ്യമാക്കി ബിജെപി നേതാവ് സുവേന്ദു അധികാരി സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒരുകാലത്ത് മമത ബാനർജിയുടെ വിശ്വസ്തനായി തോളോട് തോൾ ചേർന്ന് നിന്ന സുവേന്ദു, പിന്നീട് നേതൃത്വവുമായുണ്ടായ കടുത്ത അഭിപ്രായഭിന്നതകളെത്തുടർന്നാണ് ബിജെപിയിൽ ചേക്കേറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിയെ നേരിട്ടുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്തിയ സുവേന്ദു, ഇത്തവണയും മമതയെ മലർത്തിയടിച്ചാണ് ബംഗാളിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിയത്. പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,…
ജനകീയ വികാരം സതീശപക്ഷം; കേരളം തേടുന്ന മുഖ്യമന്ത്രിയും തുടർഭരണത്തിന്റെ ഉറപ്പും
കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ് വി. ഡി. സതീശന്റെ നേതൃത്വം. നിയമസഭയ്ക്കകത്തും പുറത്തും കൃത്യമായ നിലപാടുകളിലൂടെയും പ്രായോഗികമായ ഇടപെടലുകളിലൂടെയും അദ്ദേഹം ജനമനസ്സുകളിൽ ശക്തമായ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു. വി. ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയാൽ അത് ഐക്യജനാധിപത്യ മുന്നണിക്ക് ഒരു തുടർഭരണം ഉറപ്പാക്കുമെന്ന വിലയിരുത്തലുകൾ രാഷ്ട്രീയ നിരീക്ഷകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും സജീവമാണ്. കേരളത്തിലെ ജനങ്ങൾ എന്തുകൊണ്ട് അദ്ദേഹത്തെ ആഗ്രഹിക്കുന്നു എന്നതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്: 1. ജനപക്ഷ നിലപാടുകളും വിഷയങ്ങളിലെ വ്യക്തതയും…
തമിഴ്‌നാട് ഇനി വിജയ് ഭരിക്കും; നാളെ നെഹ്‌റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ
ചെന്നൈ :നാല് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. ഗവർണർ രാജേന്ദ്ര അർലേക്കറുമായി രാജ്ഭവനിൽ നടത്തിയ മൂന്നാം വട്ട കൂടിക്കാഴ്ചയിലാണ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം വിജയ് ഉന്നയിച്ചത്. ആദ്യ രണ്ട് തവണയും പിന്തുണ വ്യക്തമാക്കുന്ന രേഖകൾ ആവശ്യപ്പെട്ട ഗവർണർക്ക് മുന്നിൽ, ഇത്തവണ 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയാണ് വിജയ്…
ഭരണമാറ്റം ഉറപ്പായതോടെ സർവീസ് രംഗത്ത് പോര് മുറുകുന്നു; സ്ഥലംമാറ്റത്തിനായി സംഘടനകളുടെ വടംവലി
തിരുവനന്തപുരം:സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസുകൾ വരെയുള്ള അധികാര കേന്ദ്രങ്ങളിൽ വൻ അഴിച്ചുപണിക്ക് തുടക്കമായി. പുതിയ മുഖ്യമന്ത്രിയും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുൻപ് തന്നെ സുപ്രധാന വകുപ്പുകളിലെ തന്ത്രപ്രധാന തസ്തികകൾ പിടിച്ചെടുക്കാൻ യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ നീക്കം സജീവമാക്കി. ഇതോടെ കഴിഞ്ഞ എട്ട് വർഷമായി നിലനിന്നിരുന്ന എൻജിഒ യൂണിയന്റെ ആധിപത്യത്തിന് അന്ത്യം കുറിക്കാനാണ് എൻജിഒ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെ ശ്രമം. സമ്മർദ്ദത്തിൽ ഉദ്യോഗസ്ഥർ; അഡീഷണൽ ഡയറക്ടർ അവധിയിൽ തദ്ദേശഭരണം, റവന്യൂ, വിദ്യാഭ്യാസം,…
മന്ത്രിസഭാ രൂപീകരണം: കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം വൈകും; മാനദണ്ഡം മെറിറ്റ് മാത്രമെന്ന് ഹൈക്കമാൻഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുമ്പോഴും, കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം വൈകുമെന്ന് സൂചന. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരുമായിരിക്കും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുക. മന്ത്രിമാരെ തീരുമാനിക്കുമ്പോൾ ഗ്രൂപ്പ് താല്പര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും ‘മെറിറ്റ്’ മാത്രമായിരിക്കണം ഏക മാനദണ്ഡമെന്നും രാഹുൽ ഗാന്ധി കർശന നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുത്ത ശേഷം മാത്രമേ മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ പാർട്ടിയിൽ നടക്കുകയുള്ളൂ. ഗ്രൂപ്പുകൾക്കിടയിൽ പോര് മുറുകുന്നു…
ടി.വി.കെ സർക്കാർ അധികാരത്തിലേക്ക്; ജോസഫ് സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
ചെന്നൈ :തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഭരണമാറ്റത്തിന് വഴിതെളിയുന്നു. ടി.വി.കെ നേതാവ് ജോസഫ് സ്റ്റാലിൻ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ. സർക്കാർ രൂപീകരണത്തിനുള്ള അനുമതി തേടി അദ്ദേഹം ഗവർണർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. ഗവർണറുടെ മറുപടി ലഭിക്കുന്നതോടെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. പുതിയ സർക്കാർ രൂപീകരണത്തിന് തമിഴ്നാട് കോൺഗ്രസ് സംസ്ഥാന നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ചില കർശന ഉപാധികളോടെയാണ് ഈ പിന്തുണ. രണ്ട് മന്ത്രിസ്ഥാനങ്ങളും ഒരു കോർപ്പറേഷൻ ചെയർമാൻ സ്ഥാനവുമാണ്…
ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു
തിരുവനന്തപുരം : ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം സ്ഥാനം ഒഴിഞ്ഞു. കിഫ്ബിയുടെ രൂപീകരണം മുതൽ സിഇഒ പദവിയിലിരുന്ന അദ്ദേഹം, ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷവും ക്യാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായും കിഫ്ബി അമരക്കാരനായും തുടർന്നു വരികയായിരുന്നു. സിഎജി റിപ്പോർട്ടിലെ വിമർശനങ്ങൾ, ഉദ്യോഗസ്ഥ തലത്തിലെ എതിർപ്പുകൾ, പ്രതിപക്ഷ ആരോപണങ്ങൾ എന്നിവയ്ക്കിടയിലും അന്നത്തെ മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. നിലവിൽ അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് കിഫ്ബിയുടെ താത്കാലിക ചുമതല കൈമാറിയിരിക്കുന്നത്. യുഡിഎഫ് സർക്കാർ…
ശബരിമല കേസ്: യങ് ലോയേഴ്സ് അസോസിയേഷന് എതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തി
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഹർജിക്കാരായ യങ് ലോയേഴ്സ് അസോസിയേഷനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് സുപ്രീംകോടതി. വിശ്വാസപരമായ കാര്യങ്ങളിൽ ഇടപെടാൻ നിങ്ങൾ ആരാണെന്നും സംഘടനയുടെ താൽപ്പര്യം എന്താണെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു. “നിങ്ങൾക്ക് എന്താണ് ശബരിമലയിൽ കാര്യം? നിങ്ങൾ രാജ്യത്തിന്റെ മുഖ്യമന്ത്രിയാണോ?” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിഭാഷകനോട് ആരാഞ്ഞു. യുവ അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ സംഘടനയോട് നിർദ്ദേശിച്ച കോടതി, നിയമത്തെ ദുരുപയോഗം ചെയ്യുകയാണ് അസോസിയേഷൻ ചെയ്യുന്നതെന്ന് പരിഹസിച്ചു. സംഘടനയുടെ പ്രസിഡന്റ് ആരാണെന്ന…
തിരിച്ചടികൾ പോരാട്ടങ്ങളുടെ അവസാനമല്ല; കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരെ തീഷ്ണമായ സമരം വേണം: പി. ജയരാജൻ
കണ്ണൂർ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് പാർട്ടി നേതാവ് പി. ജയരാജൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ത്യാഗഭരിതമായ സമരചരിത്രമുണ്ടെന്നും പാർലമെന്റിലെ അംഗബലം നോക്കിയല്ല ഇടതുപക്ഷത്തിന്റെ സ്വാധീനം വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരെ വരുംദിവസങ്ങളിൽ ശക്തമായ പോരാട്ടങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ കർഷകർ ചെറുത്തുതോൽപ്പിച്ചത് ഇടതുപക്ഷത്തിന് പാർലമെന്റിലുള്ള അംഗബലം കൊണ്ടല്ലെന്ന് ജയരാജൻ ഓർമ്മിപ്പിച്ചു. നോയിഡയിലുൾപ്പെടെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളും ഉത്തരേന്ത്യയിലെ ഐതിഹാസികമായ…












